Dec 21, 2009

കോ-ഓപറെറ്റിവ് സൊസൈറ്റി.............




എനിക്ക് സൊസൈറ്റിയില്‍ എതാണ്‍ കാര്യം എന്നാകും ചിന്തിക്കുന്നത്. വെറുതെ ആലോചിച്ച് തല പുണ്ണാക്കണ്ട ഞാന്‍ തന്നെ പറയാം.

സൊസൈറ്റ് എന്ന് പറയുന്നത് ഞങ്ങളു വീടിനടുത്ത് കൂടി ഓടുന്ന ഒരു ബസ്സ്(ഒന്നല്ല അവര്‍ക്ക് 10-15 ബസ്സ് ഉണ്ട്) ആണ്‍. ഇനി ഞാനും സൊസൈറ്റിയും തമ്മിലുള്ള ബന്ധം പറയാം. 2004-2007 കാലഘട്ടത്തില്‍ (കിച്ചു എന്ന ഞാന്‍ ഡിപ്ലൊമക്ക് എന്ന് പറഞ്ഞ് പോക്രിത്തനത്തിലും വായിനോട്ടത്തിലും PHD എടുത്ത് കൊണ്ടിരുന്ന സമയം). വീട്ടില്‍ നിന്ന് കോളേജിലേക്കും (ആ ബസ്സി പോകാന്‍ വേണ്ടി 6:45 ന്‍ വീട്ടില്‍ നിന്ന് പുറപ്പെടെണ്ടിയിരുന്ന ഞാന്‍ സ്ഥിരമായി 7:30 ആണ്‍ ഇറങ്ങിക്കൊണ്ട് ഇരുന്നത് ഫലമോ ഡെയിലി ഒരു പീരീഡ് ലേറ്റ്) കോളേജില്‍ നിന്ന് തിരിച്ചും വന്ന് കൊണ്ടിരുന്ന എന്റെ പ്രീയപ്പെട്ട വാഹനം.


എനിക്ക് ഇത് ഇത്ര പ്രീയപ്പെട്ടതാകാന്‍ ഒരു പ്രധാനപ്പെട്ട കാരണം ഉണ്ട് എന്തെന്നാല്‍ ഞങ്ങളുടെ ഭാഗത്തുള്ള എല്ലാ ബസ്സ്കളിലും ഫുട്ട് ബോര്‍ഡില്‍ ഉള്ള യാത്ര അനുവദനീയമല്ല അധവാ എങ്ങാണും ഇറങ്ങി നിന്നാല്‍ കണ്ടക്ടര്‍ എന്ന കാലമാടന്‍ തെറി വിളിച്ച് അകത്ത് കയറ്റി വിടുകയും ചെയ്യും. എന്നാല്‍ സൊസൈറ്റിയില്‍ എനിക്ക് മാത്രം ഫുട്ട് ബോര്‍ഡില്‍ നില്‍ക്കാനുള്ള അനുവാതം ഉണ്ട് (ഫ്രണ്ടിലും ബാക്കിലും) കൂടെ ഫ്രണ്ട്സ് ഉണ്ടെങ്കില്‍ ബാക്കിലും ഇല്ലെങ്കില്‍ ഫ്രണ്ടിലും ആയി ഞാന്‍ എന്റെ യാത്ര ആസ്വതിച്ച് കൊണ്ടിരുന്നു. ഈ സമയത്താണ്‍ എല്ലാ ദിവസവും ഞാന്‍ ലേറ്റ് ആണെന്നുള്ള വിവരം എല്ലാ റ്റീച്ചര്‍സും കൂടി HOD യോട് പറയുന്നത്. തൊട്ടടുത്ത സെക്കന്റില്‍ തന്നെ പണി കിട്ടി. അച്ഛനെ വിളിച്ചോണ്ട് വരാന്‍ (ഒറ്റ തന്തക്ക് പിറന്നവനായത് കൊണ്ട് ഡ്യൂപ്ലിക്കേറ്റ് അച്ഛനെ ഉണ്ടാക്കുന്ന സാധാരണ സെറ്റപ്പില്‍ എനിക്ക് പണ്ടേ വിശ്വാസം ഇല്ല അത് ഒട്ട് ഇഷ്ടവും അല്ല). അല്ല എന്ത് പറഞ്ഞാ അച്ഛനെ വിളിച്ചോണ്ട് വരുന്നെ. അവസാനം അതിനും വഴി കണ്ടു പിടിച്ചു. "അച്ഛാ പിറ്റിഎ മീറ്റിഗ്"(ഇതാകുംബൊ അച്ഛന്‍ ചീത്ത വിളി കേള്‍ക്കാന്‍ മാന്‍സികമായി തയാറാവുകയും ചെയ്യും). പിറ്റേ ദിവസം അച്ഛന്‍ വന്നു അടുത്ത സെക്കന്റില്‍ തന്നെ എന്നെ വിളിപ്പിക്കപ്പെട്ടു. ഞാന്‍ ചെന്ന ഉടനെ HOD വേറേ ഒരു ടീച്ചറോട് "സ്മിതേ നമ്മള്‍ പോലും അറിയാതെ ഇവിടെ ഒരാള്‍ പിടിഎ മീറ്റിംഗ് ഷെഡുള്‍ ചെയ്തു" (ഈശ്വരാ എല്ലാം പൊളിഞ്ഞു). എന്നിട്ട് അച്ഛനോട് "ഇന്ന് ഇവിടെ പിടിഎ മീറ്റിംഗ് ഒന്നും ഇല്ല കിച്ചു എല്ലാ ദിവസവും ലേറ്റ് ആയാ വരുന്നെ എന്താ കാരയം എന്ന് അന്വേഷിക്കാന്‍ എന്ന് കരുതി വിളിച്ചതാ"(HOD പറഞ്ഞ് നിര്‍ത്തി, സന്തോഷം ഇന്ന് വീട്ടില്‍ ചെല്ലമ്പോള്‍ രണ്ടിലൊന്നറിയാം എന്നാലും എന്റെ ടീച്ചറേ എന്നോടീ ചതി വേണ്ടാരുന്നു). തത്കാലം എല്ലാം കഴിഞ്ഞല്ലോ എന്ന് സമാധനിച്ച് ക്ലാസ്സില്‍ തിരിച്ച് ചെന്നു.


വൈകിട്ട് കോളേജ് വിട്ട് പുറത്തിറങ്ങിയപ്പോ പുറകില്‍ നിന്ന് ഒരു വിളി "കിച്ചൂ...." ഞാന്‍ തിരിഞ്ഞ് നോക്കി അയ്യോ അച്ഛന്‍ സ്ഥിരം പോകുന്ന ബസ്സ് പോകാന്‍ വേണ്ടി മാക്സിമം ലേറ്റ് ആയി ആണ്‍ ബസ്സ് സ്റ്റോപ്പിലേക്ക് അച്ഛന്റെ കൂടെ ചെന്നത് പക്ഷെ എന്നെയും കാത്ത് പാവം സൊസൈറ്റി അവിടെ ഉണ്ടായിരുന്നു (ഹയ്യോ എന്തൊരു സ്നേഹം). എന്നെ ദൂരേന്ന് കണ്ടപ്പോഴേ കണ്ടക്ടര്‍ ടാ വാടാ സമയം പോയി. ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ അടുത്ത ബസ്സില്‍ വന്നോളാം അപ്പൊ അച്ഛന്‍ ഇതില്‍ പോകാം കിച്ചു എന്താ എന്തെങ്കിലും വാങ്ങാനുണ്ടോ ഞാന്‍ ഇല്ല എന്നാല്‍ പോകാം .


കയറിയ ഉടനെ ഞാന്‍ സീറ്റ് പിടിച്ചു അച്ഛനും അപ്പൊ ആ കാലമാടന്‍ കണ്ടക്ടറു വന്ന് ചോദിക്കുവാ എന്താടാ ഇന്ന് ഫുട്ട് ബോര്‍ഡില്‍ ഇറങ്ങുന്നില്ലെ എന്ന് പിന്നെ കുറച്ച് നേരത്തേക്ക് ഞാന്‍ ത്രിശങ്ക് സ്വര്‍ഗ്ഗത്തിലായിരുന്നു (ഗില്ലി സിനിമയില്‍ നരി വിജയുടെ വീട്ടിലേക്ക് വിളിക്കുംബൊള്‍ അച്ഛന്‍ സ്പീക്കറ് ഫോണ്‍ ഓണ്‍ ചെയ്ത് വക്കുമ്പോള്‍ വിജയ് ഏത് അവസ്ഥയിലായ്രുന്നോ അതേ അവസ്ഥയില്‍ ആയി ഞാനും).


പിന്നെ വീട്ടില്‍ ചെന്നതിനു ശേഷം നടന്ന ചില സംഭവ വികാസങ്ങള്‍ കാരണം പിന്നെ ഒരു മാസത്തേക്ക് ഞാന്‍ ആ വണ്ടിയില്‍ കയറിയതേ ഇല്ല പിന്നെ ആ വണ്ടി കിട്ടിയാല്‍ അത് അല്ലെങ്കില്‍ വേറെ ഏതെങ്കിലും എന്ന സ്ഥിതിയിലേക്ക് ആയി കാര്യങ്ങള്‍.






വാല്‍കഷണം :-
2004-2007 കാലഘട്ടത്തില്‍
അടൂര്‍
-ചവറ
സൊസൈറ്റി ബസ്സിന്‍ കാര്യമായ അപകടങ്ങള്‍ പറ്റാത്തിനാലും ആയുസിന്റെ ബലം കൊണ്ടും
ദൈവത്തിന്റെ കാരുണ്യം കൊണ്ടും അതിലേറെ അമ്മയുടെയും അച്ഛന്റെയും പ്രാര്‍ഥനയുടെ ശക്തിയും
കാരണം മാത്രമാണ്‍ ഈ ബ്ലോഗ്ഗുകള്‍ എഴുതാന്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്
.
കൈയ്യിലിരുപ്പ് വച്ച് കാഞ്ഞ് പോകണ്ട സമയം എന്നേ കഴിഞ്ഞു....







create free polls | comment on this

Dec 20, 2009

താജ് മഹാള്‍.......




പൊതുവെ സ്മാരകങ്ങളും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളും ഒന്നും കാണാന്‍ എനിക്ക് വലിയ താത്പര്യം ഒന്നുമില്ല (ഒന്നാമത് ഒറ്റക്ക് കോളേജ് ടൈമില്‍ ആയിരുന്നെങ്കില്‍ ഫ്രണ്ട്സും ഒത്ത് അടിച്ച് പൊളിച്ച് വരാമായിരുന്നു ഒറ്റക്ക് അവിടെ ഒന്നും പോകുന്നതിനോട് ഒരിക്കലും എനിക്ക് താത്പര്യം തോന്നിയിരുന്നില്ല). പക്ഷെ പണ്ട്മുതലേ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്ന ഒരു സ്ഥലമാണ്‍ താജ് (ഒരു പക്ഷെ നഷ്ടപ്രണയത്തിന്റെ ഓര്‍മ്മകള്‍ എന്നെ അത്രയധികം വേദനിപ്പിച്ചതിനാലാകാം). അതു കൊണ്ട് തന്നെ കിട്ടിയ ആദ്യ സന്ദര്‍ഭം തന്നെ അതിനായി ഞാന്‍ വിനിയോഗിച്ചു.......

2008 നാട്ടിലേക്ക് പോകാന്‍ 3 ദിവസം ബാക്കി ഷെഡ്യൂള്‍ പ്രകാരം ഒരു സൈറ്റ് കൂടി complete ചെയ്യണം (അത് ഒരു co-worker-നെ ഏല്‍പ്പിക്കാന്‍ കാര്‍ത്തിക് സര്‍(എന്റെ മാനേജര്‍) പറഞ്ഞതാണ്‍ പക്ഷെ അവനെക്കൊണ്ട് ബസ്സില്‍ യാത്ര ചെയ്യാന്‍ കഴിയില്ല ട്രൈനില്‍ 3tier A/C യില്‍ സീറ്റ് കിട്ടിയാല്‍ വരാമെന്ന്, അങ്ങനെ നീ വരണ്ട എന്ന് ഞാന്‍ പറഞ്ഞു, അല്പം റിസ്ക് ആയിരുന്നെങ്കിലും അന്നത്തെ എന്റെ അത്മവിശ്വാസം അത് എന്നെക്കൊണ്ട് കഴിയും എന്ന് വിശ്വസിപ്പിച്ചു),രാത്രി 11 മണി, ഇനി മൂന്ന് ദിവസം ബാക്കി (നാളെ, മറ്റന്നാള്‍, അതിന്റെ അടുത്ത ദിവസം)ഒരു സൈറ്റ് ബാക്കി മൊത്തം 12 സിസ്റ്റം, യാത്രക്ക് എടുക്കുന്ന ഏറ്റവും കുറഞ്ഞസമയം 1 ദിവസം. ഒരു നിമിഷം പോലും കാത്തില്ല നേരേ ബസ്സ് സ്ടോപ്പിലേക്ക്. ലക്നൗവിന്‍ ബസ്സ് ഉണ്ടോ എന്ന് തിരക്കി ഉത്തരം ഇല്ല, ചോദിച്ചു എനിക്ക് എങ്ങനെ ലക്നൗന്‍ പോകാം 11:30ന്‍ ജയ്-പൂരിന്‍ ബസ്സ് ഉണ്ട് രാവിലെ അവിടെ എത്തും അവിടെ നിന്ന് ദില്ലി അല്ലെങ്കില്‍ ആഗ്ര പിന്നെ ലക്നൗ. എന്തായാലും ജയ്-പൂരില്‍ ചെന്നിട്ട് ബാക്കി നോക്കാം. രാവിലെ ആറ് മണിക്ക് ജയ്-പൂരെത്തി ദില്ലിയില്‍ പോയാല്‍ അവിടെ നിന്നും ബസ്സ് ആയാലും ട്രെയിന്‍ ആയാലും സമയം എടുക്കും. നേരെ ആഗ്രക്ക് വിട്ടു. ആദ്യം റയില്‍വേ സ്റ്റേഷന്‍. അന്വേഷിച്ചപ്പോള്‍ ട്രെയിന്‍ രാത്രി ഒന്‍പത് മണിക്ക് വൈകിട്ട് ഏഴ് മണിക്ക് ചെന്നാല്‍ കണ്‍ഫോര്‍ം ടിക്ക്റ്റ് കിട്ടും കൈയ്യില്‍ മൂന്ന് മണീക്കൂര്‍ അധികം എന്തായാലും ഒന്ന് കുളിച്ച് ഫ്രഷ് ആയി ടാജ് മഹളും കണ്ട്ംട്ട് പോരാം എന്ന് കരുതി. നേരെ ഒരു ഓട്ടോ പിടിച്ചു 200 രൂപ കൊടുത്താല്‍ ടാജ് മഹള്‍ കാണിച്ച് തിരിച്ച് റെയില്‍ വേ സ്റ്റേഷനി വിടാമെന്നു ഒരുത്തന്‍. ശരി പോയിക്കളയാം എന്ന് വിചാരിച്ചു. അയാള്‍ കാണിച്ച് തന്ന ലോഡ്ജില്‍ കയറി ഫ്രഷ് ആയി നേരേ ടായ് മഹള്‍. ഒരു മണിക്കൂര്‍ അവിടമെല്ലാം ചുറ്റിക്കാണാം എന്ന് വിചാരിച്ചു.

താജ് പറഞ്ഞ് കേട്ടിട്ടുള്ള പ്രണയത്തിന്റെ നിത്യ സ്മാരകമായ താജ് എന്റെ മുന്നില്‍. വളരെ വിസ്ത്രതമായ പൂന്തോട്ടങ്ങള്‍ ചുറ്റുപാടും. എല്ലായിടത്തു ഇണകളും അല്ലെങ്കില്‍ കുടുംബങ്ങളും ഞാനും പട്ടാളക്കരും മാത്രം ഒറ്റക്ക്. ഈ ഒറ്റപ്പെടലാണ്‍ എന്നും എന്നെ വളരെയധികം വേദനിപ്പിച്ചിട്ടുള്ളത്. തീര്‍ത്തു ഒരു യന്ത്രമനുഷ്യനെപ്പോലെ രാവിലെ എഴുന്നെല്‍ക്കുന്നു ഏല്പ്പിച്ച പണികള്‍ തീര്‍ക്കുന്നു. വൈകിട്ട് തിരിച്ച് വരുന്നു ഉറങ്ങുന്നു. പിറ്റേ ദിവസം വീണ്ടും ഇതേ സൈക്കിള്‍. ഞാന്‍ ജീവിതം കൊണ്ട് എന്താണ്‍ അര്‍ഥമാക്കുന്നത് ആര്‍ക്ക് വേണ്ടി ജീവിക്കുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ഇവ എന്നില്‍ അലയടിക്കുന്നു. ശരിക്കും കമ്പനിക്ക് ലാഭമുണ്ടാക്കന്‍ അവര്‍ നിര്‍മ്മിച്ച ഒരു യന്തം കണക്കെ ആയിപ്പോകുന്നു എന്റെ ജീവിതം. സ്വന്തമായി അഭിപ്രായങ്ങളില്ല തീരുമാനങ്ങള്‍ ഇല്ല.

ക്ഷമിക്കണം എഴുതി വന്നപ്പോള്‍ വിഷയം മാറിപ്പോയി. താജ് മഹാള്‍ ശരിക്കും പറഞ്ഞാല്‍ ഒരു "unique construction". ഇത് പോലെ ഒന്ന് ഉണ്ടാകുന്നത് ഇന്നത്തെക്കാലത്ത് പോലും വളരെ ശ്രമകരമാണ്‍. ആ സൗധത്തി എവിടെയെല്ലാം സംരക്ഷണത്തിന്റെ ഭാഗമായി പുതിയ തലമുറ കൈ വച്ചിട്ടുണ്ടോ അതൊഴിച്ച് ബാക്കി എല്ലാം വളരെ നന്നായിരിക്കുന്നു. കയറിച്ചെല്ലുമ്പോള്‍ തന്നെ മുംതാസിന്റെ ശവകുടീരം ദൃശ്യമാകും അതിന്‍ തൊട്ടടുത്തായി തന്നെ ഷാജഹാന്റെ ശവകുടീരവും കാണാം. മരണത്തിന്‍ പോലും അവരെ വേര്‍പെടുത്താന്‍ കഴിഞ്ഞില്ല എന്ന് തോന്നും അത് കണ്ടാല്‍.

ബാക്കി സമയം അവിടെയൊക്കെ ചുറ്റിക്കറങ്ങി പുറത്ത് ചെന്നപ്പോള്‍ ഓട്ടോക്കാരനെ കാണാനില്ല (മഹേശ്വരാ പണി ആയോ എന്റെ ബാഗും മറ്റുമിരിക്കുന്ന ലോഡ്ജ് എവിടെയാണെന്ന് അവനേ അറിയാവൂ പണ്ടാരം എനിക്കാണേ ഹിന്ദിയില്‍ ക്യാ യും നഹിയും മാത്രേ അറിയുകയും ഉള്ളൂ). അവസാനം ഒരു പതിനഞ്ച് മിനിട്ട് തപ്പി അവനെ കണ്ടുപിടിച്ചു. തിരിച്ച് പോകുന്ന വഴി ആഗ്രയില്‍ നിന്ന് അമ്മക്ക് ഒരു സാരിയും വാങ്ങി. നേരേ ആഅങ്ങിനെ താജ് കാണണമെന്നുള്ള മോഹം സഭലമായി.

വാല്‍ക്കഷ്ണം :- പണ്ടെങ്ങോ മനസ്സില്‍ കുഴിച്ച് മൂടിയ പ്രണയിനിക്ക് (അവള്‍ ഇന്ന് ഭര്‍ത്താവും കുഞ്ഞുമടങ്ങുന്ന കുടുംബത്തില്‍ കുടുംബിനി ആയി കഴിയുന്നു എന്നാണ്‍ കിട്ടിയ ലേറ്റസ്റ്റ് ന്യൂസ് :) ).........

മനസ്സിലുള്ള പ്രണയം അവളോട് പറയാതിരുന്നതിനാല്‍ തടി കേടായില്ല മാനവും പോയില്ല എന്തിനാ വെറുതേ പുലിവാല്‍ പിടിക്കാന്‍ പോകുന്നെ അല്ലെങ്കിലും ഈ പ്രണയവും മണ്ണാങ്കട്ടയും ഒന്നും നമുക്ക് പറഞ്ഞിട്ടുള്ളതല്ലന്നേ

create free polls | comment on this